കണ്ണൂര്‍: ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നടന്ന ജില്ലാതല ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരള മിഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സുമേഷ് പറഞ്ഞു. രണ്ടുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും മിഷനുമായി ബന്ധപ്പെട്ട് യോഗം ചേരാത്ത പഞ്ചായത്തുകളുണ്ട്. എന്തിന്റെ പേരിലായാലും നാടിനെ മൊത്തം ബാധിക്കുന്ന വിഷയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപനം ജനാധിപത്യസംവിധാനത്തില്‍ ഭൂഷണമല്ല. പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നവര്‍ തന്നെ അത് സംസ്കരിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത് അഗീകരിക്കാനാവില്ല. ഇത്തരം സമീപനങ്ങളോട് ഒത്തുതീര്‍പ്പാവുന്ന സമീപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി.സുരേഷ് കുമാര്‍, ഹരിതകേളം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.സുധാകരന്, ചീഫ് എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എസ.ഷീബ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, സെക്രട്ടറി വി.ചന്ദ്രന്, എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അനിത കോയന്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: