കൊല്ലം: പുത്തൂരില്‍ സൈനികന്റെ വീട് ആക്രമിച്ച സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത്. സൈനികരുടെ വീട് ആക്രമിക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്യാപ്റ്റന്‍ ഗോപകുമാറും മധു വട്ടവിളയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊല്ലം പതാരത്ത് 2016ല്‍ സമാനമായ രീതിയില്‍ സൈനികന്റെ വീട് ആക്രമിച്ച് തകര്‍ത്തു. മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറിലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. പുത്തൂര്‍ തെക്കുംപുറം വിഷ്ണുവിന്റെ വീട് ആക്രമിച്ചതും വാട്സ്ആപ്പ് പ്രചരണത്തിന്റെ മറവിലാണ്.
എല്ലാ നിയമവും ലംഘിച്ച് സൈനികനെ അറസ്റ്റ് ചെയ്ത പോലീസ് വീട് ആക്രമിക്കുന്നതിന് ഭീകരര്‍ക്ക് ഒത്താശ ചെയ്തു. സൈനികന്റെ വീടിനും കുടുംബത്തിനും സംരക്ഷണം ഒരുക്കേണ്ട പോലീസ് അതിന് തയാറായില്ല. പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് കേവലം അഞ്ഞൂറ് മീറ്റര്‍ ചുറ്റളവിലാണ് ഈ വീട് ഉള്ളത്. പത്രസമ്മേളനത്തില്‍ പരിഷത്ത് സംസ്ഥാന രക്ഷാധികാരി കേണല്‍ ആര്.ജി. നായര്‍, ജില്ലാ രക്ഷാധികാരി കേണല്‍ കെ.കെ. ജോണ്‍, പ്രസിഡന്റ് കോട്ടുക്കല്‍ രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: