ഇസ്ലാമാബാദ്: താലിബാനു പോലും ഉന്മൂലനം ചെയ്യാനാവാത്ത ചരിത്രം, പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയിലെ ജഹനാബാദിലെ മലഞ്ചെരുവിലെ ബുദ്ധന് ഇപ്പോഴും ചിരിക്കുന്നു.
വടക്കന്‍ പാക്കിസ്ഥാനിലെ ഗ്രാനൈറ്റ് കുന്നുകളില്‍ ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ബുദ്ധപ്രതിമയാണ് 2007ല്‍ താലിബാന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്. താമരയുടെ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ട കൂറ്റന്‍ ബുദ്ധപ്രതിമയില്‍ 20 അടി ഉയരത്തില്‍ കയറിയാണ് താലിബാന് ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചത്.
സ്ഫോടനത്തില്‍ ബുദ്ധപ്രതിമയുടെ മുഖത്തിന്റെ ഭാഗവും സമീപത്തെ ചുവര്‍ചിത്രങ്ങളും തകര്‍ന്നു. പക്ഷേ ഹിമാലയത്തിന്റെ താഴ്വരയിലുള്ള, ബുദ്ധപാരമ്പര്യത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനിലെ സ്വാത്ത് ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സില്‍ നിന്നും ആ പ്രതിമയെ തകര്‍ക്കാന്‍ താലിബാനും ഇസ്ലാമിക് ഭീകരവാദത്തിനും കഴിഞ്ഞില്ല. ഇന്ന് ഇവിടം ഇറ്റാലിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ പ്രാദേശികഭരണകൂടവുമായി സഹകരിച്ച് ഒരു തീര്‍ഥാടന, ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സ്വാത്ത് നിവാസികള്‍.
2009ലാണ് താലിബാന്റെ പിടിയില്‍നിന്നും പ്രദേശം പാക് സൈന്യം മോചിപ്പിക്കുന്നത്. എന്നാല്‍ അതിനിടയില്‍ തന്നെ ഈ മേഖലയില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും പതിനഞ്ചു ലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തു.
സ്വാത്തില്‍ സ്വതന്ത്രസമൂഹം ഇന്നും നിലവില്‍ വന്നിട്ടില്ല. സാംസ്കാരിക വ്യവസ്ഥകള്‍ ആസൂത്രണം ചെയ്യുന്ന മുസ്ലിമുകളില്‍ കൂടുതലും യാഥാസ്ഥിതികരാണ്. സ്ത്രീകള്‍ ഇപ്പോഴും ബുര്‍ക്ക ധരിക്കുന്നു. പക്ഷേ ഇപ്പോഴും ഇവിടെയുള്ള ബുദ്ധമത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ ഉത്ഭവം മുതല്‍ സ്വാത്ത് ‘വിശുദ്ധഭൂമി’യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: