മോസ്ക്കോ: ലോകകപ്പില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മുന്നില്‍. രണ്ട് സെമിഫൈനലുകളും അവസാനിച്ചപ്പോള്‍ ഹാരി കെയ്ന്‍ ആറു ഗോളുമായി മുന്നിട്ടുനില്‍ക്കുകയാണ്. അതേസമയം ഇം്ഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ ആരും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല. ലോകകപ്പിലെ ടോപ്പ്് സ്കോര്ക്കാണ്് സവുര്പാദുകം ലഭിക്കുക.
ഫ്രാന്‍സിനോട് സെമിയില്‍ തോറ്റ ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു, റഷ്യന്‍ താരം ഡെനിസ് ചെറിഷേവ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ നാലു ഗോള്‍ വീതം നേടി രണ്ടാം സ്ഥാനത്താണ്.
ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെ, ഗ്രീസ്മാന്, റഷ്യയുടെ ആര്‍ട്ടേം സ്യൂബ, കൊളംബിയയുടെ യാരി മീന, സ്പെയിനിന്റെ ഡീഗോ കോസ്റ്റ, ഉറുഗ്വെയുടെ എഡിസണ് കവാനി എന്നിവര്‍ മൂന്ന് ഗോള്‍ വീതം നേടിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: