മോസ്ക്കോ: ഞായറാഴ്ചത്തെ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാട്ട്കോ ഡാലിക്ക്്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇതാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഫ്രാന്‍സ് ഒന്നാന്തരം ടീമാണ്. ഞങ്ങളും മോശമമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ തകര്‍ത്ത ടീമാണ്. അര്‍ജന്റീനക്കെതിരെ കളിച്ചതിനെക്കാള്‍ ഏറെ മെച്ചപ്പെട്ട പ്രകടനമാണ് ടീം കാഴ്ചവെയ്ക്കുന്നത്.
ക്രൊയേഷ്യക്ക് പകവീട്ടാനുള്ള അവസരമാണ് ഫൈനല്‍. 1998 ലെ ലോകകപ്പില്‍ സെമിയിലെത്തിയ ക്രൊയേഷ്യയുടെ കിരീട സ്വപ്നം തകര്‍ത്തത് ഫ്രാന്‍സാണ്. സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ തോറ്റത്് . ഫൈനലിലെത്തിയ ഫ്രാന്‍സ് അന്ന് കിരീടവും സ്വന്തമാക്കി.
എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. ലോകകപ്പില്‍ ഇത് ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍ എക്സ്ട്രാ ടൈമില്‍ ജയിച്ചുകയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: