കോട്ടയം : വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരു പാതിരി കൂടി കീഴടങ്ങി. മൂന്നാംപ്രതി ഫാ.ജോണ്സണ് വി മാത്യുവാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
കഴിഞ്ഞ ദിവസം കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. പാതിരിയെ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. മറ്റ് രണ്ടു പേരായ ഒന്നാം പ്രതി ഫാ.സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: