പെഷവാര്‍: ഈ മാസം ഇരുപത്തഞ്ചിനു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ജാമിയത്ത് ഉലേമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടു. പാര്‍ട്ടി നേതാവ് അക്രം ദുറാനിയടക്കം എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പു റാലികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടാകുന്ന മൂന്നാമത്തെ ബോംബാക്രമണമാണിത്.
ബാനു ജില്ലാ ആസ്ഥാനത്തു സംഘടിപ്പിച്ച റാലി കടന്നു പോയ വഴിയില്‍ വെച്ചിരുന്ന മോട്ടോര്‍ സൈക്കിളിലാണ് സ്ഫോടക വസ്തുക്കള്‍ വെച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: