കളമശ്ശേരി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ സമരം ചെയ്ത നാല് പേര് അറസ്റ്റില്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്. പി.ജെ. മാനുവല്‍, വി.സി. ജെന്നി, ഷൈജു, കണ്ണന് എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതേസമയം ജപ്തി തടയല്‍ സര്‍ഫാസി സമരത്തിന് നേതൃത്വം നല്‍കിയവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രാത്രിയില്‍ വീടു കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടി ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
അയല്‍വാസിക്ക് വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ വായ്പ നിന്നതിനെ തുടര്‍ന്നാണ് പ്രീത ഷാജിക്കും കുടുംബത്തിനും കിടപ്പാടം നഷ്ടമാകുന്ന അവസ്ഥയുണ്ടായത്. തിരിച്ചടവ് മുടങ്ങിയതോടെ, രണ്ടുലക്ഷം രൂപ വായ്പ എടുത്ത സ്ഥാനത്ത് ബാധ്യത 2.30 കോടി രൂപയായി. തുടര്‍ന്ന് സര്‍ഫാസി നിയമമനുസരിച്ച് ബാങ്ക് പ്രീതാ ഷാജിയുടെ സ്ഥലം ലേലം ചെയ്തു.
ലേലം പിടിച്ചയാള്‍ക്ക് വീട് ലഭ്യമാകാതായതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ജില്ലാഭരണകൂടം കുടിയൊഴിപ്പിക്കാനെത്തിയപ്പോള് സംഘര്‍ഷമുണ്ടായി. ഇതില്‍ പങ്കെടുത്തവരെയാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: