മോസ്ക്കോ: ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യക്ക് തിരിച്ചടി. അവരുടെ മധ്യനിരയിലെ കരുത്തനായ ഇവാന് പെരിസിച്ച് പരിക്കിനെ തുടര്‍ന്ന് നാളത്തെ ഫൈനലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്്.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനിടെ തുടയ്ക്ക് പരിക്കേറ്റ പെരിസിച്ച് മോസ്ക്കോയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരിസിച്ചിന്റെ മികവിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നത്. മത്സരശേഷം പെരിസിച്ചിന്റെ തുടയിലെ നീരു കുറയ്ക്കാനായി ഐസ് പൊതിഞ്ഞിരുന്നു. പിന്നീടാണ് ആശുപത്രിയില്‍ ചികത്സ തേടിയത്.
അതേസമയം, കളിക്കാരുടെ കായികക്ഷമതയെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ലെന്ന് ക്രൊയേഷ്യന്‍ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് പറഞ്ഞു.
കളിക്കാര്‍ ഫൈനലിലെത്തിയതിന്റെ ആഘോഷത്തിലാണ്. ഫൈനലിന് ഒരു ദിവസം കൂടിയുണ്ട്. അതിനാല്‍ കളിക്കാരുടെ ഫിറ്റ്്നസിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ല. ഇംഗ്ലണ്ടിനെതിരായ സെമിക്ക്് മുമ്പും ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ആരും പരാതിപ്പെട്ടില്ല. കളിക്കളത്തിലിറങ്ങാന്‍ എല്ലാവരും തയ്യാറായിരുന്നു. ഈ കളിക്കാരെ പരിശീലിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഡാലിച്ച് പറഞ്ഞു.
ഇതാദ്യമായി ലോകകപ്പ്് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്. 1998 ലെ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചിരുന്നു.
അന്നത്തെ തോല്‍വി ഫ്രാന്‍സിനെതിരെ മികച്ച കളി പുറത്തെടുക്കാന്‍ സഹതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പെരിസിച്ച് വിശ്വസിക്കുന്നു. ഫ്രാന്‍സിനാണ് എല്ലാവരും സാധ്യത കല്‍പ്പിക്കുന്നത്. പക്ഷെ അവരെ അട്ടിമറിക്കാന്‍ ഞങ്ങള്‍ മികച്ച പോരാട്ടം നടത്തും.മോസ്ക്കോയില്‍ തങ്ങുന്നതില്‍ സന്തോഷവാന്മാരാണ്. ഞങ്ങളുടെ സ്വപ്നം ഇതാ അടുത്തെത്തിക്കഴിഞ്ഞു, പെരിസിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: