കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി എഐഎസ്എഫ് രംഗത്ത്. പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി അറിയിച്ചു.
കൊല നടന്ന ആദ്യ മണിക്കൂറുകളില്‍ പോലീസിന് ജാഗ്രത കുറവുണ്ടായി. എസ്എഫ്ഐയും മറ്റ് വിദ്യാര്‍ത്ഥികളും പിടിച്ചുകൊടുത്ത പ്രതികളേ ഇപ്പോഴും പോലീസ് കസ്റ്റഡിയിലുള്ളൂ. പ്രതികളെയും അവരെ ഒളിപ്പിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലഫ് ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ അന്വേഷിക്കുന്ന പ്രതി മറ്റൊരു കേസില്‍ തിരുവനന്തപുരത്ത് പിടിയിലായി. ആലുവ സ്വദേശി അനസിനെയാണ് വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ എസ്ഡിപിഐയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പോലീസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: