കോഴിക്കോട്: മതശക്തികള്‍ കലാലയങ്ങളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണെന്ന് കൊളത്തുര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. അഭിമന്യു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ഇതിന് തെളിവാണ്.
മുളയിലേ നുള്ളേണ്ടതിനെ നുള്ളാതെ, അവര്‍ക്ക് വീര്യം പകര്‍ന്നതിന്റെ അനന്തരഫലമാണ് ഉണ്ടായിരിക്കുന്നത്. സാഹിത്യത്തിന്റെയും സാംസ്കാരത്തിന്റെയും മറവിലാണ് ചില പ്രവര്‍ത്തനങ്ങള്‍. ഒന്നു നിരോധിക്കപ്പെട്ടാല്‍ മറ്റൊരു പേരില്‍ ഇവര്‍ രംഗത്തു വരുന്നു. ഇത് തിരിച്ചറിയണം.
കഴിവുള്ള പ്രതിഭാശാലികളായ യുവാക്കളെ ഹിംസയിലൂടെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ഹൈന്ദവ സങ്കല്പങ്ങള്ക്കെതിരായി അപകര്‍ഷതാ ബോധം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടത്തുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ചിന്തകള്‍ ഉയര്‍ത്തിവിട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്.
വേഷം മാറിയെത്തിയ പൂതനമാരെ തിരിച്ചറിയാന്‍ കൃഷ്ണന് കഴിഞ്ഞു. മായാ രാവണന് മാരും പൂതനമാരും താടകമാരും പുതിയ കാലത്ത് പ്രത്യക്ഷപ്പെടുന്ന വേഷപ്പകര്‍ച്ചകളെ തിരിച്ചറിയാന്‍ സാധിക്കണം. സമകാലിക സാഹചര്യത്തില്‍ ബാലഗോകുലത്തിന്റെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിച്ചുവരികയാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: