കൊല്‍ക്കത്ത: ഹിന്ദു പാക്കിസ്ഥാന് വിവാദ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നറിയിച്ച് കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ജയിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെങ്കിലും തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് തരൂര്‍ അറിയിച്ചത്. പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: