കാഞ്ഞങ്ങാട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ എസ്ഡിപിഐക്കാര് കുത്തിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഒമ്പതുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് തട്ടിപ്പു കേസുകളുടെ അന്വേഷണം വീണ്ടും ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി.
വ്യാജരേഖകള്‍ സൃഷ്ടിച്ച് ഇരുനൂറിലേറെ പേരാണ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പാസ്പോര്ട്ടുകള് സംഘടിപ്പിച്ചത്. ഇതില്‍ അമ്പതോളം പാസ്പോര്ട്ടുകള് രാജ്യവിരുദ്ധ ശക്തികളാണ് കൈവശപ്പെടുത്തിയതെന്ന് അന്നുതന്നെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ അത് മുഖവിലയ്ക്കെടുത്തില്ല. കൂടാതെ കേസെല്ലാം ഒന്നിച്ച് ഐഎസ്ഐടിക്ക് ഏകപക്ഷീയമായി കൈമാറിയെങ്കിലും അന്വേഷണം ഊര്‍ജിതമായിരുന്നില്ല. ഇതിനിടയിലാണ് ജില്ലയില്‍ നിന്നും ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തതായി വാര്‍ത്തകള്‍ പരന്നത്. ഇവര്‍ വ്യാജപാസ്േേപാര്ട്ടില് വിദേശത്ത് തീവ്രവാദി സംഘത്തിലേക്ക് കടന്നതായി വാര്‍ത്ത വന്നതോടെ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.
എറണാകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ഇതില്‍ ചിലര്‍ രാജ്യം വിട്ടിരിക്കാവിട്ടിരിക്കാമെന്നും അഭ്യൂഹങ്ങളുയര്ന്നതോടെയാണ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള വ്യാജ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയത്.പ്രതികള്‍ ഉപയോഗിച്ചത് വ്യാജ പാസ്പോര്ട്ടുകളാവാമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: