കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ പിടികൂടാനാകാത്തതിന് വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴും രക്തസാക്ഷിത്വം ആഘോഷമാക്കുകയാണ് സിപിഎം. ഏറെ നാളുകള്‍ക്ക് ശേഷം ഒരു വിദ്യാര്‍ഥി നേതാവിനെ രക്തസാക്ഷിയായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാര്‍ട്ടിയും യുവജനസംഘടനയും. അന്വേഷണം ഇഴയുമ്പോള്‍, അഭിമന്യുവിന്റെ പേരില്‍ ബക്കറ്റ് പിരിവ് തുടങ്ങിക്കഴിഞ്ഞു.
പ്രതികളെ പോലീസ് പിടിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ പതിവ് പരിപാടികളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. സിപിഎം ബ്രാഞ്ച് തലത്തിലും എസ്എഫ്ഐ ക്യാമ്പസ് തലത്തിലും ധനസമാഹരണം തുടങ്ങി. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിലാണ് പിരിവ്. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്ത് വന്നെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനം.
എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ പേരിലിറങ്ങിയ വര്‍ണശബളമായ ലഘുലേഖയില്‍ ധനസമാഹരണം ഈ മാസം 15, 16 എന്നു പറയുന്നുണ്ടെങ്കിലും ജില്ലയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ പിരിവു തുടങ്ങിക്കഴിഞ്ഞു.
ജൂലൈ ഒന്നിന് അര്‍ധരാത്രിയാണ് അഭിമന്യു പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരുടെ കുത്തേറ്റ് മരിച്ചത്. കോളേജില്‍ കാര്യമായ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന സമയത്താണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘമാണ് കൃത്യം നടത്തി മടങ്ങിയത്. മെട്രോ നഗരത്തില്‍ ഒരു അരുംകൊല നടന്നിട്ടും കൊലയാളികളെ കണ്ടെത്താനാവാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സിപിഎമ്മിനുള്ളിലും ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്. മുഖ്യപ്രതികള്‍ രാജ്യം വിട്ടുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണപോലും അന്വേഷണ സംഘത്തിനില്ല. പ്രതികള്‍ കൊലയ്ക്ക് ശേഷം മടങ്ങിയെന്നു കരുതുന്ന ഓട്ടോയില്‍ ഫോറന്‍സിക് പരിശോധന നടന്നത് പോലും പത്ത് ദിവസത്തിന് ശേഷമാണ്. സംഭവത്തിന് ശേഷം വിദ്യാര്‍ഥികള്‍ പോലീസിന് പിടിച്ചുകൊടുത്ത മൂന്നു പേരെയല്ലാതെ കേസില്‍ നേരിട്ട് ബന്ധമുള്ള ആരെയും പിടികൂടുന്നതിന് പോലീസിനായിട്ടില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: