മനാമ: ബഹറിനിലെ ഇന്ത്യൻ എംബസിയുടെ പുതിയ മന്ദിരം കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇന്ത്യയും ബഹറിനുമായി തിളങ്ങുന്ന ചരിത്രമുണ്ടെന്നറിയിച്ച മന്ത്രി ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ബന്ധമാണ് തുടരുന്നതെന്ന് ഉദ്ഘാടനം നിർവ്വഹിക്കവെ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ സാക്ഷാത്കാരവും ബഹറിനിലെ ഇപ്പോഴത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷവുമാണ് ഈ മന്ദിരമെന്നും മന്ത്രി വ്യക്തമാക്കി.
ബഹറിൻ വിദേശകാര്യമന്ത്രി ഷെയ്ക്ക് ഖാലിദ് ബിൻ മുഹമ്മദ് അലി ഖലീഫയുമായിട്ടാണ് സുഷമ ചർച്ച നടത്തുന്നത്. ഇന്നലെയും ഇന്നുമായി (14-15) നടത്തുന്ന ചർച്ചകളിൽ ആഭ്യന്തര അന്തർദേശീയകാര്യങ്ങളും ചർച്ചാ വിഷയമാകും. രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷാ, സാംസ്കാരികം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തും.
ഇരുവരുടെയും ചർച്ച ഇന്ത്യ-ബഹറിന്‍ ബന്ധത്തിന് കൂടുതൽ കരുത്തേകുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനു മുൻപ് ന്യൂദൽഹിയിൽ 2015 ഫെബ്രുവരിയിലാണ് ഇരുരാജ്യങ്ങളും ഉന്നതതല ചർച്ച നടന്നത്.
വിവിധ മേഖലകളിൽ ഇന്ത്യ ബഹറിനുമായി മികച്ച ബന്ധമാണ് പുലർത്തുന്നത്. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ബഹറിന്‍. മൂന്ന് ലക്ഷത്തി അമ്പതിനായിരത്തോളം ജനങ്ങൾ ബഹറിനിൽ വസിക്കുന്നു ഇതിനു പുറമെ 3000ത്തോളം ഇന്ത്യൻ സംരംഭകർ ബഹറിനിലുണ്ട്. ബഹറിന്റെ വളർച്ചയ്ക്ക് ഇവർ ഏറെ മുതൽക്കൂട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: