ബാങ്കോക്ക്: ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധുവിന് വീണ്ടും കലാശപ്പോരില്‍ കാലിടറി. 350,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള തായ്ലന്ഡ് ഓപ്പണിന്റെ ഫൈനലില്‍ സിന്ധു പരാജയപ്പെട്ടു.
ജപ്പാന്റെ നൊസോമി ഒക്കുഹാരയോടു നേരിട്ടുള്ള ഗെയിമുകള്‍ക്കാണു സിന്ധു തോല്‍വി വഴങ്ങിയത്. സ്കോര്‍: 21-15, 21-18. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സിന്ധു ഫൈനല്‍ പോരാട്ടങ്ങളില്‍ പരാജയപ്പെടുന്നത്.
നേരത്തെ, ഇന്ത്യ ഓപ്പണ്‍, ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നീ ഫൈനലുകളില്‍ സിന്ധുവിനു കാലിടറിയിരുന്നു. സിന്ധുവും ഒക്കുഹാരയും ഇതുവരെ പത്തുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചുതവണവീതം ഇരു താരങ്ങളും വിജയിച്ചിരുന്നു.
ഞായറാഴ്ച വിജയിച്ചതോടെ 6-5 എന്ന നിലയില്‍ സിന്ധുവിനെ പിന്നിലാക്കാനും ഒക്കുഹാരയ്ക്കു കഴിഞ്ഞു. ഈ വര്‍ഷമാദ്യം ഓള് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം സിന്ധുവിനൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: