ലുഷ്നിക്കി : ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഒന്നാം പകുതിയില്‍ ഫ്രാന്‍സ് 4-2 നു മുന്നില്‍ . പതിനെട്ടാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയുന്നതിനിടെ മാന്‍സുക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. (1-0). എന്നാല്‍ 28-ാം മിനിറ്റില്‍ ഉജ്ജ്വലമായൊരു ഗോളിലൂടെ പെരിസിച്ച് ക്രൊയേഷ്യക്ക് വേണ്ടി സമനില നേടി.
മുപ്പത്തെട്ടാം മിനിറ്റില്‍ ഫ്രാന്‍സിന്റെ കോര്‍ണര്‍ തടുക്കുന്നതിനിടെ പെരിസിച്ചിന്റെ കയ്യില്‍ പന്തു തട്ടിയതോടെ റഫറി പെനാള്‍ട്ടി വിളിച്ചു. ഗ്രീസ്മാന് വല കുലുക്കിയതോടെ ഫ്രാന്‍സ് മുന്നിലെത്തി (2-1)
ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി പുരോഗമിക്കുന്ന ലോകകപ്പ് കലാശക്കൊട്ടിന്റെ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നതിന്റെ ആവേശത്തിലാണ് ഫ്രാന്‍സ് രണ്ടാം പകുതിക്കെത്തിയത്. പ്രതിരോധമല്ല ആക്രമണം തന്നെയാണ് ആയുധമെന്ന തിരിച്ചറിവിലാണ് ഫ്രാന്‍സ് രണ്ടാം പകുതി ആരംഭിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍ പോസ്റ്റിന് സമീപത്തേക്ക് നിരന്തരം പന്തുകളെത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഫലം 59ാം മിനിറ്റില്‍ കണ്ടു. പോള്‍ പോഗ്ബയാണ് ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍ നേടിയത് (3-1).
65-ാം മിനിറ്റില്‍ എംബാബയിലൂടെ വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി(4-1). മത്സരം നാല് മിനിറ്റ് കൂടി നീണ്ട് 69-ാം മിനിറ്റെത്തിയപ്പോള്‍ ക്രൊയേഷ്യ ഫ്രാന്‍സിന്റെ വലകുലുക്കി(4-2). ഫ്രാന്‍സ് ഗോളിയുടെ പിഴവ് മുതലെടുത്ത് മാന്സൂയിക്കാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.
അവസാന മിനിറ്റുകളില്‍ ഗോളിന് വേണ്ടി ക്രൊയേഷ്യ പരിശ്രമിച്ചെങ്കിലും ഫ്രാന്‍സ് മികവില്‍ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഫലമോ ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: