കരുനാഗപ്പള്ളി: ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ സ്റ്റാലിനിസ്റ്റുകള്‍ മാത്രമാണെന്നും അവര്‍ മാര്ക്സിസ്റ്റുകളല്ലെന്നും പ്രമുഖ ചിന്തകന്‍ ഡോ.ഇ. ബാലകൃഷ്ണന്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തില്‍ കമ്യൂണിസത്തിന്റെ ഉയര്‍ച്ചയും താഴ്ചയും എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലോകവ്യാപനം റഷ്യന്‍ വിപ്ലവത്തോടെയാണ് നടന്നത്. എന്നാല്‍ റഷ്യന്‍ വിപ്ലവം മാര്‍ക്സ് വിഭാവനം ചെയ്ത വഴികളിലൂടെയല്ല പോയത്. മാര്‍ക്സ് മനുഷ്യസ്വാതന്ത്ര്യത്തെ സ്വപ്നം കണ്ടപ്പോള്‍ സ്വാതന്ത്യത്തിന്റെ എല്ലാ വഴികളും അടച്ച ഒരു ഭീകരഭരണമാണ് സ്റ്റാലിന് റഷ്യയില്‍ കാഴ്ചവച്ചത്. ഈ ഭീകരസ്റ്റാലിനിസമാണ് കമ്യൂണിസമെന്ന പേരില്‍ ഇന്ത്യയില്‍ പ്രചരിച്ചത്.
കേരളത്തിലെ ഭൂപ്രശ്നം ദുരുപയോഗപ്പെടുത്തി കലാപം സൃഷ്ടിച്ചാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ.സി.ഐ. ഐസക്ക്, രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.ഡി. രാധാകൃഷ്ണപിള്ള, ഡോ.എസ്. ഉമാദേവി, ഡോ.കെ.സി. അജയകുമാര്‍, മുരളി പാറപ്പുറം, കെ.സി. സുധീര്‍ ബാബു, ഡോ.ആര്. രാജലക്ഷ്മി എന്നിവര്‍ ക്ലാസെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വി. മഹേഷ്, കെ.സി. സുധീര്‍ ബാബു, ഹരികുമാര്‍ ഇളയിടത്ത് എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് സമാപനസന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: