ഹൈദരാബാദ്: ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി തിരുപ്പതി ക്ഷേത്രം അടുത്ത മാസം ആഗസ്റ്റ് 11 മുതല്‍ 16 വരെ അടച്ചിടും. ഈ തീരുമാനം ചരിത്രത്തിലാദ്യമായിട്ടാണെന്ന് ക്ഷേത്രക ഭാരവാഹികള്‍ പറയുന്നു.
ആചാരപ്രകാരമായിരിക്കും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഈ ദിവസങ്ങളില്‍ മല കയറാനോ ദര്‍ശനം നടത്താനോ സാധിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഇത് അസാധ്യമായിത്തീര്‍ന്നു.
ആദ്യകാലത്ത് തിരക്ക് നിയന്ത്രിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അടുത്ത മാസം പത്തിന് വൈകിട്ടോടെ നട അടയ്ക്കും. ക്ഷേത്രത്തിനകത്തും നഗരത്തിലും ശുചീകരണം നടത്തിയതിന് ശേഷം പതിനേഴിന് രാവിലെയേ ക്ഷേത്രം തുറക്കൂ. സാധാരണയായി ഒരു ദിവസം ഒരു ലക്ഷം പേരാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: