തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ ഒപ്പം നിര്‍ത്താന്‍ മുഖപത്രമായ തേജസിന് അക്രഡിറ്റേഷനും നല്കി സിപിഎം സഹായിച്ചു പത്രത്തെ കരിമ്പട്ടികയില്‍ ഉള്പ്പെടുത്തിയിരിക്കെയാണ് അക്രഡിറ്റേഷന് നല്‍കിയത്. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിനു മുമ്പ് സജി ചെറിയാന് വോട്ട് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു സിപിഎമ്മിന്റെ സഹായം.
പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മതമൗലിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനെ തുടര്‍ന്നാണ് സംഘടനയുടെ മുഖപത്രമായ തേജസിന്റെ അക്രഡിറ്റേഷനും സര്‍ക്കാര്‍ പരസ്യങ്ങളും നിര്‍ത്താലാക്കിയത്. പത്രത്തെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പത്രം മാനേജ്മെന്റ് നിയമയുദ്ധങ്ങള്‍ നടത്തിയെങ്കിലും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് കോടതി വിട്ടു.
എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാരിന്റെ മനം മാറി. പത്രത്തിലെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിപ്പിച്ചു. അക്രഡിറ്റേഷന് പുന സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന് അപേക്ഷയും നല്കി. പത്രം കരിമ്പട്ടികയിലായതിനാല്‍ അക്രഡിറ്റേഷന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പിആര്‍ഡിയില്‍ നിന്ന് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.
ഫയല്‍ പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് നിയമോപദേശത്തിനായി ഫയല്‍ നിയമവകുപ്പിന് കൈമാറി. സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവികളായ എസ്ഡിപിഐ ജീവനക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അക്രഡിറ്റേഷന് നല്കുന്നതില് തെറ്റില്ലെന്ന് നിയമവകുപ്പ് ഫയലില്‍ എഴുതി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പായിരുന്നു ഈ നടപടിക്രമങ്ങള്‍. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം അക്രഡിറ്റേഷന് പുനസ്ഥാപിച്ച് നല്‍കുകയായിരുന്നു. പ്രത്യുപകാരമായി സജി ചെറിയാന് ആശംസകള്‍ അര്‍പ്പിച്ച് മണ്ഡലത്തിലൂടനീളം പോപ്പുലര്‍ ഫ്രണ്ട് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: