ലിന്ക്സിയ: ചൈനയിലെ മെക്ക എന്നറിയപ്പെടുന്ന ലിന്ക്സിയയെ മുസ്ലിം വിമുക്തമാക്കാനുള്ള ശ്രമങ്ങളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. മുസ്ലിം ഭീകരത ലോകമെങ്ങും പടരുമ്പോഴും, എന്നെന്നേക്കുമായി തങ്ങളുടെ വംശപരമ്പര വേരറ്റു പോകുമെന്ന ഭീതിയിലാണ് ചൈനയിലെ ഇസ്ലാം മത വിശ്വാസികള്‍.
‘ലിറ്റില്‍ മെക്ക’ യെന്നാണ് ചൈനയിലെ ലിന്ക്സിയ അറിയപ്പെടുന്നത്. പച്ച നിറത്തിലുള്ള പള്ളി മിനാരങ്ങളും മതപാഠശാലകളും നിറഞ്ഞ, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലിന്‍ക്സിയയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി മദ്രസകളില്‍ പ്രവേശനമില്ല. പുതിയ ഇമാമുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുണ്ട് നിയന്ത്രണം. പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കി. ‘ശബ്ദമലനീകരണം’ തടയാന്‍ ബാങ്കുവിളിയും നിരോധിച്ചു. ഇതിനു മുന്നോടിയായി 355 പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ എടുത്തു മാറ്റി.
വേനലവധിയിലും ശൈത്യത്തിലും ആയിരത്തിലേറെ കുട്ടികള്‍ ഖുറാന് പഠിക്കാനെത്തിയിരുന്ന പള്ളികളില്‍ കുട്ടികളെയാരേയും മുറ്റത്തു പ്രവേശിപ്പിക്കാന്‍ പോലും പ്രാദേശിക ഭരണകൂടം അനുവദിക്കുന്നില്ലെന്നാണ് ലിന്ക്സിയയിലെ ഇമാമുമാരുടെ പരാതി. അവര്‍ക്ക് മുസ്ലിങ്ങളെ അവിശ്വാസികളാക്കണം. ഇസ്ലാം മതത്തെ പിഴുതെറിയണം. മതത്തില്‍ വിശ്വസിക്കാന്‍ കുട്ടികളെ അവര്‍ അനുവദിക്കുന്നില്ല. കമ്യൂണിസവും പാര്‍ട്ടിയും മാത്രം മതി. ആയിരത്തിലേറെപ്പേര്‍ എത്തിയിരുന്നിടത്ത് പതിനാറു വയസ്സിനു മേലെ പ്രായമുള്ള ഇരുപതു കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ തന്റെ പാഠശാലയിലുള്ളതെന്ന് ഇമാമുമാരിലൊരാള് പറയുന്നു. മറ്റൊരു മദ്രസയില്‍, രഹസ്യമായി മതപഠനം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയെങ്കിലും പിടിക്കപ്പെട്ടാലുള്ള പ്രത്യാഘാതമോര്‍ത്ത് അത് ഉപേക്ഷിച്ചു.
1966 മുതല്‍ 76 വരെ നീണ്ട സാംസ്കാരിക വിപ്ലവകാലത്ത് ചൈനയില്‍ മുസ്ളിം പള്ളികള്‍ കഴുതെത്താഴുത്തുകളാക്കി മാറ്റിയിരുന്നു. അതിന്റെ പുനരാവര്‍ത്തനം ഭയക്കുകയാണ് ലിന്ക്സിയയിലെ മുസ്ലിങ്ങള്‍.
ചൈനയിലെ മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജിന്സയാങ്ങില് 2014 മുതല്‍ പൊതു മൈതാനത്തുള്ള പ്രാര്‍ത്ഥനകള്‍ നിരോധിച്ചിരുന്നു. മുസ്ലിം മതാചാര പ്രകാരമുള്ള വേഷങ്ങള്‍ക്കുമുണ്ട് വിലക്ക്. ദേശീയതയ്ക്ക് ഭംഗം വരുത്തുന്ന സന്ദേശങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: