ന്യൂദല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം. ബ്രഹ്മോസ് എയറോസ്പേസിന്റെയും പ്രതിരോധ ഗവേഷണ വികസന സംഘടനയുടേയും (ഡിആര്‍ഡിഒ) നേതൃത്വത്തില്‍ ഒഡീഷയിലെ ബാലസോറിലുള്ള പരീക്ഷണ റേഞ്ചില്‍നിന്നായിരുന്നു വിക്ഷേപണം. പുതിയ പതിപ്പ് വ്യോമസേനയുടെ സുഖോയ് 30 എംകെഐയില്‍ ഉടന്‍ ഘടിപ്പിക്കും.
മിസൈലിന്റെ കാലപരിധി 10 മുതല്‍ 15 വര്‍ഷം വരെ വര്‍ധിപ്പിക്കാനുള്ള ദൗത്യം ഈ പരീക്ഷണ വിജയത്തോടെ പൂര്‍ത്തിയായി. കരസേനയിലും നാവികസേനയിലും ബ്രഹ്മോസ് നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ബ്രഹ്മാസ്ത്രം എന്നാണ്, ശബ്ദവേഗത്തിനെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ ഈ സൂപ്പര്‍സോണിക് മിസൈലിന്റെ വിശേഷണം. 200 മുതല്‍ 300 കിലോ വരെയാണ് ഒരു മിസൈലിന്റെ ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: