കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും അക്രമിസംഘത്തിനു പണം നല്കിയതും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെന്ന് പോലീസ് കുറ്റപത്രം. പാര്‍ട്ടിക്ക് കൊലയില്‍ പങ്കില്ലെന്ന് നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് പുറത്തു വന്നിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി കെ.പി.പ്രശാന്തിന്റെ പങ്ക് വ്യക്തമാക്കിയത്. ഷുഹൈബ് വധക്കേസില്‍ 11 പേരെ പ്രതികളാക്കിയ കുറ്റപത്രമാണ് സിഐ എ.വി.ജോണ്‍ മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെ 17 പ്രതികളുണ്ടെന്നും അവരെ തിരിച്ചറിഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രശാന്തിനെ കൂടാതെ സിപിഎം പ്രവര്‍ത്തകരായ അവിനാഷ്, നിജില്‍, സിനീഷ്, സുബിന്, പ്രജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. ഇതില്‍ പ്രശാന്തിനെ കൂടാതെ അവിനാഷിനും നിജിലിനുമെതിരേ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. അക്രമത്തിനായി കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി പണത്തിനായി കേസിലെ അഞ്ചാം പ്രതി അസ്കര്‍ നിജിലിനെയും സിനീഷിനെയും വിളിച്ചുവെന്നും സിനീഷ് അസ്കറിനെയും എട്ടാം പ്രതി അഖിലിനെയും ലോക്കല്‍ സെക്രട്ടറി പ്രശാന്തുമായി ബന്ധപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കാറിന് വാടക നല്‍കാനുള്ള പണം പ്രശാന്താണ് നല്‍കിയത്. പിടികൂടാനുള്ള ആറു പേരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടിയ ശേഷം ഗൂഢാലോചന അന്വേഷിക്കാമെന്ന നിലപാടായിരുന്നു പോലീസ് ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. എന്നാല്‍ തുടരന്വേഷണം എന്നു പറഞ്ഞ് ഗൂഢാലോചനാ കേസ് തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. നേരത്തേ അറസ്റ്റിലായ എം.വി.ആകാശ് ഉള്‍പ്പെടെ 11 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്ക്കു മുമ്പില്‍വെച്ചാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്.
ഗൂഢാലോചനയിലുള്‍പ്പെട്ട ഉന്നതരെ ഒഴിവാക്കാനും യഥാര്‍ഥപ്രതികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്നാരോപിച്ച് ഷുഹൈബിന്റെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെളളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് സര്‍ക്കാര്‍ സ്റ്റേ സമ്പാദിച്ചിരുന്നു. ഇതില്‍ അന്തിമ തീരുമാനമുണ്ടാകും മുന്‍പാണ് ധൃതി പിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തിനായി രൂപീകരിച്ച സ്ക്വാഡ് പ്രവര്‍ത്തനം ഇപ്പോള്‍ സമ്പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: