മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പകരുകയാണ്. എന്നാല്‍ ഇവ തടയുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. വ്യക്തമായ രൂപരേഖയിലൂടെ മാത്രമേ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കഴിയൂ. മാലിന്യപ്രശ്നവും കുടിവെള്ള മലിനീകരണവും തടയുകയും വിഷരഹിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ പകര്‍ച്ച വ്യാധികള്‍ ഒരു പരിധിവരെയെങ്കിലും തടയുവാന്‍ കഴിയൂ.
അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെയും ഖരമാലിന്യം സംഭരിച്ച് മറ്റിടങ്ങളിലേക്കും സംസ്ക്കരിക്കരിക്കാന് സംവിധാനമുണ്ടാകണം. കുടുംബശ്രീയുടെയും പ്രവര്‍ത്തനവും പദ്ധതിയിലുള്‍പ്പെടുത്തും. ഇതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
സുഗതന്
മാവേലിക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: