ന്യൂദല്‍ഹി : താജ് മഹലിന്റെ സംരക്ഷണത്തിനായി നൂറു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.പദ്ധതിയില്‍ പ്രകൃതിമലിനീകരണം കുറക്കുന്നത് മുതല്‍ താജ് മഹലിന്റെ പരിധിയില്‍ പ്രകൃതിസൗഹൃദ വാഹന സൗകര്യം ലഭ്യമാക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഒപ്പം അമിതമായി മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികള്‍ക്കെതിരെ നിയമനടപടിയെടുക്കുക , ബയോ- എത്തനോള്‍ പദ്ധതി നടപ്പാക്കുക ,യമുനാ നദിയുടെ സംരക്ഷണം ,ഖര ദ്രാവക മാലിന്യങ്ങളുടെ നിര്‍മാര്‍ജനം തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ അടങ്ങുന്ന രൂപരേഖ സുപ്രീം കോടതിക്ക് കൈമാറി.
താജ് മഹലിന്റെ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നില്ല എന്ന സുപ്രീം കോടതിയുടെ പരാമര്‍ശം തീര്‍ത്തും വേദനാജനകമാണെന്നും താജ് മഹലിന്റെ സംരക്ഷണത്തിനായി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു മാത്രമല്ല പ്രകൃതിമലിനീകരണം ഉണ്ടാക്കുന്ന എല്ലാ ഫാക്ടറികളും അടച്ചുപൂട്ടുമെന്നും എന്നാല്‍ മലിനീകരണം ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഫാക്ടറികളെ തുടരാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: