ബയ്റേലി: ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിനെ വിമർശിച്ചതിന് യുവതിക്ക് ചികിത്സയും മരണാനന്തര കർമ്മങ്ങളും നിഷേധിച്ച് മുസ്ലീം മതപണ്ഡിതന്റെ ഫത്വ. ഉത്തർപ്രദേശിലെ ബയ്റേലി സ്വദേശിനിയായ നിദാ ഖാനാണ് പ്രാദേശത്തെ മുഖ്യമതപണ്ഡിതൻ ഇത്തരത്തിൽ ഫത്വ കൽപ്പിച്ചത്.
നിദ അസുഖബാധിതയായി കിടപ്പിലായാൽ ആരും അവർക്ക് ചികിത്സ നൽകരുത്. അഥവ അവൾ മരണപ്പെട്ടാൽ ആരും തന്നെ മരണാന്തര കർമ്മങ്ങൾ നടത്തരുതെന്നും അവൾക്ക് ശ്മശാനത്തിൽ ഇടമില്ലെന്നും പണ്ഡിതൻ വ്യക്തമാക്കി. തന്റെ ഫത്വയെ ധിക്കരിച്ച് ആരെങ്കിലും നിദയ്ക്ക് സഹായം നൽകുന്നതായി അറിഞ്ഞാൽ അവർക്കും നിദയുടെ അതേ അവസ്ഥയായിരിക്കുമെന്നും പണ്ഡിതൻ ഫത്വയിൽ വ്യക്തമാക്കുന്നു.
അനിസ്ലാമികമായി പ്രവർത്തിച്ചതിന് കുറ്റം ഏറ്റു പറയുന്നത് വരെ നിദയുമായി ഒരു മുസ്ലീം വിശ്വാസിയും ബന്ധം പുലർത്തല്ലെന്നും പണ്ഡിതൻ പറഞ്ഞു. ഭർത്താവ് മുത്തലാഖ് ചൊല്ലിയതിനെ നിദ ഏറെ വിമർശിച്ചിരുന്നു. ഇതിനുപുറമെ ഇത്തരത്തിൽ യാതന അനുഭവിക്കുന്ന പാവപ്പെട്ട മുസ്ലീം യുവതികൾക്കായി അവർ രംഗത്തെത്തിയിരുന്നു. മുത്തലാഖിനെതിരെ പ്രചാരണം നടത്തുന്നതിൽ നിദ മുന്നിട്ട് നിന്നതാണ് മുസ്ലീം പണ്ഡിതരെ ഒന്നടങ്കം ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: