കാബൂള്‍: താലിബാന് കൈയടക്കി വച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഹെല്മാന്ഡ് പ്രവിശ്യയിലെ ജയിലില്‍ നിന്നും 54 പേരെ മോചിപ്പിച്ചതായി പ്രവിശ്യാ മേധാവി അറിയിച്ചു. മൗസ ക്വാല ജില്ലയിലെ കമാന്‍ഡോ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഇവരെ മോചിപ്പിച്ചത്.
32 സാധാരണക്കാര്‍, 16 പോലീസ് ഉദ്യോഗസ്ഥര്‍, നാലു സൈനികര്‍, രണ്ട് സൈനിക ഡോക്ടര്‍മാര്‍ തുടങ്ങിയവരാണ് കലാപകാരികളുടെ പിടിയിലുണ്ടായിരുന്നത്. ഇപ്പോഴും സുരക്ഷാ സേന പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
എന്നാല്‍ താലിബാന് ഇതുവരെയും റെയ്ഡ് നടന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഹെല്‍മാന്‍ഡിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും കലാപകാരികളുടെ അധീനതയിലാണ്. ഇവിടെ സുരക്ഷാസേനയ്ക്കു നേരെയുള്ള ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഒമര്‍ സ്വാക്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: