കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകിയെ കണ്ടെത്താതെയുള്ള പോലീസിന്റെ നാടകം തുടരുകയാണ്. അറസ്റ്റു പോലീസ് വൈകിപ്പിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി ഇടപെടലാണോ എന്നും സംശയം. കൊലയാളി ചുവപ്പന്‍ ജിഹാദിയാണെന്നുള്ള പോലീസിന്റെ കണ്ടെത്തല്‍ തന്നെയാണ് സംശയം ബലപ്പെടാന്‍ കാരണം. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നാടകമാണോ ഇപ്പോഴത്തെ അറസ്റ്റുകളെന്നും സംശയമുയരുന്നുണ്ട്.
അഭിമന്യുവിന്റെ ജീവനെടുത്ത കൊലയാളി ചുവപ്പന്‍ ജിഹാദിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദ് കഴിഞ്ഞ കുറച്ച് നാളുകളായി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സമൂഹമാധ്യമങ്ങളിലടക്കം സിപിഎം അനുകൂല നിലപാടാണ് ഇയാള്‍ സ്വീകരിച്ച് വന്നിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ ജിഹാദികള്‍ നുഴഞ്ഞു കയറുന്നുണ്ടെന്ന് സിപിഎം നേതാവും ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമായ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ ഭാര്യ ജെസി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍.
സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് നേതാക്കളുടെ സഹായത്തോടെ ജിഹാദിന് നേതൃത്വം നല്കുന്ന ഒരു വിഭാഗത്തിന്റെ തെളിവാണ് അഭിമന്യു കൊലപാതകത്തോടെ പുറത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: