ഇടുക്കി: ഒരാഴ്ചയിലധികമായി നീണ്ട് നിന്ന മഴയ്ക്ക് സംസ്ഥാനത്ത് നേരിയ ശമനം. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം മൂന്നാറിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 9.23 സെ.മീ. കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. പീരുമേട് ഒമ്പത് സെ.മീ. മഴ ലഭിച്ചപ്പോള്‍ നിലമ്പൂര്‍, വൈത്തിരി എന്നിവിടങ്ങളില്‍ ഏഴ് സെ.മീ. വീതം മഴ പെയ്തു.
വടകര ആറും സിയാല്‍ കൊച്ചി, ആലുവ, കൊല്ലം, ഹരിപ്പാട്, മാവേലിക്കര, പൊന്നാനി, ഇരിക്കൂര്‍, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ അഞ്ച് സെ.മീറ്ററും വീതം മഴ ലഭിച്ചു. 21 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഒന്നോ രണ്ടോ ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കടലില്‍ 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കേരള, ലക്ഷദ്വീപ് മേഖലകളില്‍ പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്ത് ശരാശരി 130 സെ.മീ. മഴ ലഭിച്ചതായാണ് വിവരം. 105 സെ.മീ. മഴയാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: