ബറേലി: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിനെ വിമര്‍ശിച്ചതിന് യുവതിക്ക് ചികിത്സയും മരണാനന്തര കര്‍മങ്ങളും നിഷേധിച്ച് മുസ്ലീം മതപണ്ഡിതന്റെ ഫത്വ. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിനിയായ നിദാ ഖാനാണ് പ്രാദേശത്തെ മുഖ്യമതപണ്ഡിതന്‍ ഫത്വ കല്‍പ്പിച്ചത്.
നിദ അസുഖബാധിതയായി കിടപ്പിലായാല്‍ ആരും അവര്‍ക്ക് ചികിത്സ നല്‍കരുത്, അവള് മരണപ്പെട്ടാല്‍ ആരും മരണാന്തര കര്‍മങ്ങള്‍ നടത്തരുത്, അവള്‍ക്ക് ശ്മശാനത്തില്‍ ഇടം കൊടുക്കില്ല എന്നെല്ലാമായിരുന്നു ഫത്വ. ഫത്വയെ ധിക്കരിച്ച് ആരെങ്കിലും നിദയെ സഹായിക്കുന്നതായി അറിഞ്ഞാല്‍ അവര്‍ക്കും നിദയുടെ അവസ്ഥയായിരിക്കുമെന്നും പണ്ഡിതന് ഫത്വയില് വ്യക്തമാക്കുന്നു.
അനിസ്ലാമികമായി പ്രവര്‍ത്തിച്ചതിന് കുറ്റം ഏറ്റു പറയുന്നത് വരെ നിദയുമായി ഒരു മുസ്ലീം വിശ്വാസിയും ബന്ധം പുലര്‍ത്തരുതെന്നും പണ്ഡിതന് പറഞ്ഞു. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ നിദ വിമര്‍ശിച്ചിരുന്നു. ഇത്തരം യാതനകള്‍ അനുഭവിക്കുന്ന പാവപ്പെട്ട മുസ്ലീം യുവതികള്‍ക്കായി അവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. മുത്തലാഖിനെതിരെ പ്രചാരണം നടത്തുന്നതില്‍ നിദ മുന്നിട്ട് നിന്നതാണ് മുസ്ലിം പണ്ഡിതരെ ഒന്നടങ്കം ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: