അഞ്ചല്‍ (കൊല്ലം): കോഴിമോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പോലീസ് പിടിയില്‍. തഴമേല്‍ ആസിഫ് മന്‍സില്‍ ആസിഫ്(23), പനയഞ്ചേരി തെങ്ങുവിളവീട്ടില്‍ ശശിധരക്കുറുപ്പ് (45) എന്നിവരാണ് പിടിയിലായത്.
പനയഞ്ചേരിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മാണിക് റായി (32)ആണ് അഞ്ചലിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ 25ന് വൈകിട്ട് ആറിനാണ് മാണിക് റായിയെ വീട്ടിലേയ്ക്ക് ജോലി കഴിഞ്ഞ് വരുന്ന വഴി മര്‍ദിച്ചത്. അഞ്ച് പേരടങ്ങുന്ന ഗുണ്ടാസംഘമാണ് അക്രമിച്ചത്.
മൂക്കില്‍ നിന്നും ചോര വാര്‍ന്നൊലിച്ച് നിന്ന മാണിക്കിനെ പിന്നീട് കമ്പിവടി കൊണ്ടും തടിക്കഷണം കൊണ്ടും മാരകമായി മര്‍ദിച്ചു. കോഴിയെ വിറ്റ വീട്ടുകാര്‍ വരും വരെ മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന് രക്തം വാര്‍ന്നു ബോധരഹിതനായി കിടന്ന മാണിക്കിനെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ മൂക്കിനേറ്റത് നിസാര പരിക്കാണെന്ന് വിധിയെഴുതി ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തില്‍ മാണിക്കിനെ ഡിസ്ചാര്‍ജ് ചെയ്തു. ആന്തരിക അവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റ മാണിക് പിന്നീട് ദിവസങ്ങളായി വീട്ടില്‍ കിടപ്പിലായിരുന്നു. പട്ടിണിമൂലം ഗതികെട്ട് പണിക്കിറങ്ങിയതും കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. അഞ്ചലിലെ സ്വകാര്യആശുപത്രിയില്‍ വിദഗ്ധചികിത്സ നിഷേധിച്ചതാണ് മരണകാരണമായ തെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: