മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിനെ ബിസിസിഐ നിയമിച്ചു. തുഷാര്‍ അരോതെയുടെ പകരക്കാരനായാണ് പവാറിനെ നിയമിച്ചിട്ടുള്ളത്.
ടീമിലെ സീനിയര്‍ താരങ്ങളുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്— തുഷാര്‍ കഴിഞ്ഞയാഴ്ച കോച്ച് സ്ഥാനം രാജിവച്ചത്. തുഷാറിന്റെ പരിശീലന രീതികളില്‍ സീനിയര്‍ താരങ്ങള്‍ക്ക്—വിയോജിപ്പുണ്ടായിരുന്നു. അതേസമയം മുഴുസമയ പരിശീലകന്—വേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 20ആണ്— അപേക്ഷിക്കാനുള്ള അവസാന തീയതി.
ഏല്പിച്ച ഉത്തരവാദിത്വത്തില്‍ സന്തോഷവാനാണെന്നും ടീമിനെ മികച്ച രീതിയില്‍ കൊണ്ടുപോകുമെന്നും പവാര്‍ വ്യക്തമാക്കി. 40 കാരനായ പവാര്‍ ഇന്ത്യക്ക്—വേണ്ടി രണ്ട്—ടെസ്റ്റ് മത്സരങ്ങളും 31 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ആറും ഏകദിനത്തില്‍ 34 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്—ഓഫ് സ്പിന്നറായ പവാര്‍.
ഫസ്റ്റ് ക്ലാസ്—ക്രിക്കറ്റിലാണ്—പവാര്‍ മികച്ച പ്രകടനംേ നടത്തിയിട്ടുള്ളത്. 148 മത്സരങ്ങളില്‍ നിന്നായി 470 വിക്കറ്റുകളാണ്—പവാര്‍ വീഴ്ത്തിയത്. ബിസിസിഐ മുഴുവന്‍ സമയ പരിശീലകനെ വിളിച്ചിട്ടുണ്ടെങ്കിലും പവാറിന് തന്നെയാണ് മുന്‍ഗണന ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: