മോസ്കോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ റഷ്യയിലെ ലോകകപ്പ് സ്റ്റേഡിയത്തിന് കേടുപാടുകള്‍ സംഭവിച്ചു. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതിനു തൊട്ടുപിന്നാലെയുണ്ടായ കനത്ത മഴയില്‍ സമീപത്തെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വോള്‍ഗോഗ്രാഡ് അരീനയ്ക്കാണ് കേടുപാടുണ്ടായത്.
45,000 പേരെ ഉള്‍ക്കൊള്ളുന്ന വോള്‍ഗോഗ്രാഡിലെ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്-ടുണീഷ്യ, നൈജീരിയ-ഐസ്ലന്ഡ്, സൗദി അറേബ്യ-ഈജിപ്ത്, ജപ്പാന്-പോളണ്ട് തുടങ്ങിയ മത്സരങ്ങള്‍ നടന്നത്.
മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിനു ശേഷം കനത്ത മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മഴ നനഞ്ഞാണ് ലോകചാംപ്യന്മാരായ ഫ്രാന്‍സ് കിരീടം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: