തിരുവനന്തപുരം: സര്‍ക്കാര്‍ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന് തന്നെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് കെട്ടിത്തൂക്കി ഉമ്മന്‍ചാണ്ടിക്ക് നടക്കാമെന്നും വി.എസ് പരിഹസിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രിയായി നന്നായി ഭരിച്ചയാളാണ് ആന്റണി. ഇങ്ങനെയുള്ള ആളാണ് സംസ്ഥാന സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എമര്‍ജിങ് കേരളയിലൂടെ കേരളത്തെ വല്ലാതെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ സര്ട്ടിക്കിറ്റ് കഴുത്തിലിട്ട് നടക്കാവുന്നതാണെന്നും വി.എസ്. വാര്‍ത്താലേഖകരോട് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണ് ആന്റണിയുടെ പ്രസ്താവനയെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എമര്‍ജിങ് കേരളയ്ക്ക് തിരിച്ചടിയാണ്ടിത്. ആന്റണിയുടെ വിമര്‍ശനം വ്യക്തമാക്കുന്നത് കേരളത്തില്‍ ഭരണമില്ലെന്നാണ്. ആത്മാഭിമാനമുള്ള ആളാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെത്തന്നെ രാജിവയ്ക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍ ഇത്രയുമൊക്കെ ചെയ്തിട്ടും ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ ബഹിഷ്കരിച്ചതാണ് ആന്റണിയെ പ്രകോപിപ്പിച്ചതെന്നു മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: