ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാവിലെ 11.15നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. റേഷന്‍ ലഭ്യതയുമായി ബന്ധപ്പെട്ട നിവേദനം നല്‍കുന്നതിനാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം എത്തുന്നത്.
സംസ്ഥാന ഭക്ഷ്യമന്ത്രി പി. തിലോത്തമന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, എം.പി. വിരേന്ദ്രകുമാര്‍, ജോസ് കെ. മാണി, പി. ചന്ദ്രന്, പി. കരുണാകരന്, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരടക്കം 22 പേരാണ് പ്രതിനിധിസംഘത്തിലുള്ളത്. ഉച്ചയ്ക്ക് ശേഷം പ്രതിരോധമന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
സിപിഎം കേന്ദ്രകമ്മറ്റി യോഗങ്ങള്ക്കെത്തുമ്പോള് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി ചോദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി വിമര്‍ശന വിധേയമായിരുന്നു. മൂന്നുതവണ സിപിഎം യോഗത്തിനിടെ ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: