ന്യൂദല്‍ഹി: ബലത്സംഗ കേസില്‍ പാതിരിമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി രഹസ്യവാദം കേള്‍ക്കും. കേസ് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്ന പാതിരിമാരുടെ ആവശ്യത്തെ അംഗീകരിച്ചാണ് കോടതി തീരുമാനം. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും ഒഴിവാക്കി.
രഹസ്യ വാദം എന്ന പാതിരിമാരുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഉച്ചയ്ക്ക് പന്ത്രണ്ടര മണിക്ക് വാദം തുടരും. കേസിലെ ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: