നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഒന്‍പതായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി ഇന്ന് പുറത്തെടുത്തു.
ഇരുപതോളം പേര് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപായും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപായും നഷ്ടപരിഹാരമായി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഭൂവുടമ ഗംഗാശങ്കര്‍ ദ്വിവേദി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മീററ്റ് സോണ്‍ ഐജി രാംകുമാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: