ന്യൂദൽഹി: ദൽഹിയിൽ ഖാലിസ്ഥാൻ ഭീകരർ ആക്രമണ പദ്ധതികൾ നടത്താൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണത്തിനായി രണ്ട് ഖാലിസ്ഥാൻ ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ദൽഹിയിലേക്ക് കടന്നുവെന്ന വിവരമാണ് ഇൻ്റലിജൻസിന് ലഭിച്ചത്. ലക്വീന്ദർ സിങ് , പരമിന്ദർ സിങ് എന്നീ രണ്ട് ഖാലിസ്ഥാൻ ഭീകരരാണ് നേപ്പാളിൽ നിന്നും ആക്രമണത്തിനായി ദൽഹിയിലെത്തിയിരിക്കുന്നത്.
ഇതേ തുടർന്ന് ന്യൂദൽഹിയിലും മധ്യ ദൽഹിയിലും സുരക്ഷ ശക്തമാക്കി. പ്രധാനമായും ഭീകരർ പാർലമെൻ്റ് ആക്രമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള കാറുമായിട്ടാണ് ഭീകരർ ദൽഹിയിലെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
രണ്ടിടങ്ങളിൽ നിന്നുമാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. സർക്കാർ വാഹനമോ സ്വകാര്യ വാഹനമോ മോഷ്ടിച്ച് സ്ഫോടക വസ്തുക്കൾ നിറച്ചാകാം അവർ ദൽഹിയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഐഇഡി സ്ഫോടനങ്ങൾ നടത്താൻ ഏറെ പ്രാഗത്ഭ്യമുള്ള ഇവർ ഏറെ അപകടകാരികളാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: