ന്യൂദല്‍ഹി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥലം ഏറ്റെടുത്ത് നല്കിയാല് ശബരിപാത നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്കി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. കേരളത്തിന് മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ അറിയിച്ചു.
സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോച്ച് ഫാക്ടറി വിഷയം ഉയര്‍ത്തിയെങ്കിലും മോദി ഒന്നും പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: