തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്ന് ഇ-മെയില്‍ ചോര്‍ത്തിയ കേസിലെ രണ്ടാം പ്രതി ഡോക്ടര്‍ ദസ്തക്കര്‍ പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.
ദസ്തക്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ ഇന്ന് കീഴടങ്ങിയത്. എസ്.പി ജോളി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്.
കേസിലെ ഒന്നാം പ്രതിയും ഹൈടെക് സെല്‍ എസ്.ഐയുമായിരുന്ന ബിജു സലീമിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കുറ്റമാണ് ഹോമിയോപ്പതി മുന്‍ മെഡിക്കല്‍ ഓഫീസര്‍ കൂടിയായ ഡോ.ദസ്തക്കറിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: