കോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഫാ. സോണി എബ്രഹാം വര്‍ഗീസ് വീഡിയോ പുറത്തിറക്കി. താന്‍ നിരപരാധിയാണെന്നും പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും എബ്രഹാം വര്‍ഗീസ് യൂട്യൂബിലൂടെ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.
പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിക്കുന്നതും 12 മിനിട്ടുള്ള യൂ ട്യൂബ് സന്ദേശത്തില്‍ ഉണ്ട്. ക്രൈംബ്രാഞ്ച് തെരയുന്ന പിടികിട്ടാ പുള്ളിയാണ് എബ്രഹാം വര്‍ഗീസ്. കേസില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോണ്സണ് വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഗൗരവതരമായ കുറ്റമാണ് വൈദികര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: