കൊച്ചി: കൊച്ചി വഴി 58 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറാക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സൂര്യകാന്തി കയറ്റുമതിയുടെ പേരില്‍ 58 കോടി രൂപ വിദേശത്ത് നിന്ന് എത്തിച്ചെന്നാണ് കേസ്. കൊച്ചി സ്വദേശി ജോസ് ജോര്‍ജാണ് പ്രതി. ഈ പണം നേരത്തെ പിടിച്ചെടുത്തിരുന്നു.
ബൾഗേറിയയിൽ നിന്നുമാണ് പണം എത്തിയത്. ബർഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയിൽ നിന്ന് ജോസ് ജോർജിനെത്തിയ കോടികളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറ്റുമതിയേ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. മുംബൈ തുറമുഖം വഴി കയറ്റുമതി നടത്തിയെന്ന രേഖകൾ വ്യാജമാണെന്നും തെളിഞ്ഞു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജോസ് ജോർജിനെ ഫോർട്ട് കൊച്ചി സിഐയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റുചെയ്തത്.
മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയസടക്കം ഇദ്ദേഹം പോയെങ്കിലും ഹർജി തളളിയിരുന്നു. വിദേശത്തുനിന്ന് എത്തിയ 58 കോടി രൂപ കേന്ദ്ര ഇൻഫോഴ്സ്മെന്റും പിടിച്ചെടുത്തിരുന്നു. വിദേശത്ത് നിന്ന് മറ്റാർക്കോവേണ്ടി വ്യാജ കയറ്റുമതിയുടെ മറവിൽ കോടിക്കണക്കിന് രൂപ കേരളത്തിലെത്തിച്ചെന്നാണ് കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: