ന്യൂദല്‍ഹി: ഇന്ത്യന്‍ കമാന്‍ഡോ വിഭാഗങ്ങള്‍ക്കായി അതിനൂതനവും മാരകശേഷിയുള്ളതുമായ ആയുധങ്ങള്‍ വാങ്ങാനൊരുങ്ങി കേന്ദ്രം. ഫിന്‍ലാന്‍ഡ്, സ്വീഡന്, ഇറ്റലി, റഷ്യ, ഇസ്രയേല്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് സേനയ്ക്കായി ആയുധങ്ങള്‍ വാങ്ങുന്നത്.
ജമ്മുകശ്മീരിലേക്ക് പാക്കിസ്ഥാന് നിരന്തരം ആക്രമണം നടത്തുന്നതും സ്പെഷ്യല്‍ ഫോഴ്സിന് ആയുധശേഷി വര്‍ധിപ്പിക്കാനുള്ള കാരണമാണ്. ഫിനിഷ് സാക്കോ സ്നിപര്‍ റൈഫിള്‍സ്, സ്വീഡിഷ് കാള്ഗുസ്റ്റഫ് മാര്‍ക്ക്-4 ലൈറ്റ് വെയിറ്റ് റോക്കറ്റ് ലോഞ്ചേഴ്സ്, സൈലന്സറുകളോടു കൂടിയ ഇറ്റാലിയന്‍ ബെരേറ്റ പിസ്റ്റള്‍സ് എന്നിവയാണ് കേന്ദ്രം വാങ്ങിക്കുന്നത്. ആയിരത്തിത്തിലധികം വരുന്ന മറൈന്‍ കമാന്‍ഡോകളായ മാര്കോസിനും വിവിധ ആയുധങ്ങള്‍ എത്തിക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത വിഎസ്എസ് സപ്രസ്ഡ് സ്നിപ്പര്‍ റൈഫിള്‍സാണ് നാവികസേനയുടെ ആയുധപ്പുരയിലേക്കെത്തുന്നത്. ഇവ കൂടാതെ എയര്‍ ഡ്രോപ്പബിള്‍ റബ്ബറൈസ്ഡ് ഇന്‍ഫ്ളാറ്റബിള്‍ ബോട്ടുകള്‍, കോംപാക്റ്റ് ഫ്രീ ഫോള്‍ പാരച്യൂട്ടുകള്‍ തുടങ്ങിയവ നിലവില്‍ ആയുധശേഖരത്തിലുണ്ട്. കൂടാതെ രണ്ട് മിഡ്ജെറ്റ് അന്തര്‍വാഹിനികള്‍ പണിപ്പുരയിലാണ്. 2,017 കോടിയുടെ പദ്ധതിയാണിത്.
900 അംഗങ്ങളുള്ള എയര്‍ഫോഴ്സിന്റെ ഗരുഡ് കമാന്‍ഡോസിന് നിലവില്‍ 15 ഫ്ളൈറ്റുകളുണ്ട്. 12 എണ്ണം കൂടുതലായി എത്തിക്കാനുള്ള പദ്ധതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: