ഇസ്ലാമാബാദ്: സര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ അനാവശ്യമായി ഇടപെടരുതെന്ന് പാക് സൈന്യത്തോടും ചാര സംഘടനയായ ഐഎസ്ഐയോടും ഇസ്ലാമാബാദ് ഹൈക്കോടതിയുടെ താക്കീത്. പട്ടാള അട്ടിമറി ഭയന്നാണ് കോടതിയുടെ പ്രസ്താവന.
സര്‍ക്കാരിനേയും ജുഡീഷ്യറിയേയും തന്ത്രപൂര്‍വ്വം സ്വാധീനിക്കാന്‍ സൈന്യവും ഐഎസ്ഐയും ഗൂഢാലോചന നടത്തുകയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ധിഖ്വി ആരോപിച്ചു. അധികാരമുപയോഗിച്ച്, ആസൂത്രിതമായി അനുകൂല വിധി നേടിയെടുക്കാന്‍ കോടതി നടപടികളില്‍ സ്വാധീനം ചെലുത്തുന്നതെങ്ങനെയെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സൈനികരുടെ ബന്ധപ്പെട്ട മേധാവിയെയും ഐഎസ്ഐ ഡയറക്ടര്‍ ജനറലിനെയും കോടതി ഉത്തരവ് അറിയിക്കാന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളോട് ജസ്റ്റിസ് സിദ്ധിഖ്വി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: