കൊച്ചി: സര്‍ക്കാര്‍ ഭൂമിയില്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്ന് സര്‍ക്കാരിന് സീനിയറേജ് ഈടാക്കാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സീനിയറേജ് പിരിക്കുന്നത് ചോദ്യം ചെയ്ത് ചില ക്വാറിയുടമകള്‍ നല്കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
സ്വകാര്യ ഭൂമി ഖനനത്തിനായി ഏറ്റെടുക്കുമ്പോള്‍ പ്രതിഫലം നല്‍കാറുള്ളതു പോലെ സര്‍ക്കാര്‍ ഭൂമി പാട്ടത്തിനോ അല്ലാതെയോ ക്വാറിക്ക് നല്കുമ്പോള് സീനിയറേജ് പിരിക്കാന്‍ അവകാശമുണ്ടെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. സര്‍ക്കാരിന് ഇത്തരത്തില്‍ സീനിയറേജ് പിരിക്കമെന്ന് കേരള ഭൂ പരിഷ്കരണ നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയുണ്ട്. സീനിയറേജ് നല്കുന്നതില് കുടിശ്ശിക വരുത്തിയ ചില ക്വാറികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെയും അപ്പീലില്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: