കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാനിലെ വടക്കന്‍ നഗരമായ കുന്ദൂസിലെ ചാര്ദാറയിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ സേനയാണോ അഫ്ഗാന് സൈന്യമാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ സൈന്യവും താലിബാന് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവരുന്ന പ്രദേശമാണ് കുന്ദൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: