ഗുരുഗ്രാം: ഗുരുഗ്രാമിലെ സ്വകാര്യ സ്കൂളിലെ ഏഴ് വയസുകാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ജുവനൈല്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ പിതാവാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 26ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചു കൊണ്ടായിരുന്നു സുപ്രീകോടതി ജാമ്യാപേക്ഷ തള്ളിയത്.
90 ദിവസം കൊണ്ടല്ല, 60 ദിവസം കൊണ്ട് സിബിഐ കുറ്റപത്രം സമര്പ്പിക്കണന്നെ് പ്രതിഭാഗം വാദിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്ക് ജീവപര്യന്തം ശിക്ഷ വധിക്കാനാകില്ലെന്നും പിതാവ് വാദിച്ചു. എന്നാല്‍ സുപ്രീം കോടി ഈ വാദം അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: