കണ്ണൂര്‍: കൊതുകു നിര്മ്മാജ്ജനപ്രവര്ത്തനത്തിലൂടെ പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യാന്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ അഴീക്കോട്ടെ ദയാ ചാരിറ്റബിള്‍ ട്രസ്റ്റാണ് എന്റെ വീടും എന്റെ നാടും എന്ന പേരില്‍ ഒരു പബ്ലിക്ക്, െ്രെപവറ്റ് സഹകരണ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ.എന്‍.കെ.സൂരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഴീക്കോട് പഞ്ചായത്തിലെ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ പ്രദേശത്തെ വീടുവീടാന്തരം കയറി കൊതുകു നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതോടൊപ്പം കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുജന്യരോഗങ്ങളില് നിന്ന് മുക്തിനേടി നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതിയില്‍ മുന്‍തൂക്കം. പ്രാരംഭഘട്ട സര്‍വ്വെ പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാവും. സര്‍വ്വെ തീരുന്നമുറക്ക് ബോധവല്‍ക്കരണ ക്ലാസും കൊതുകുനശീകരണത്തിനുള്ള രാസപദാര്‍ത്ഥങ്ങളുടെ വിതരണവും നടക്കും. തുടര്‍ന്ന് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
ദയട്രസ്റ്റ് നിയമിക്കുന്ന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് തവണയാണ് ഗൃഹസന്ദര്‍ശനം നടക്കുക, സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ പരിസര ശുചിത്വത്തിന്റെ തോത് അനുസരിച്ച് വീടുകളെ പച്ച(ശുചിത്വത്തിന്റെ ഉയര്‍ന്ന തട്ട്), മഞ്ഞ, ചുവപ്പ്(ശുചിത്വത്തിന്റെ താഴ്ന്നതട്ട്)എന്നീ കാറ്റഗറികളിലായി തിരിക്കും. ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാറ്റഗറിയില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ പ്രവര്‍ത്തനം നടത്തിയ ക്ലബ്ബുകള്‍ക്ക് ക്യാഷ് അവാര്‍ഡും ഗോള്‍ഡ് മെഡലുള്‍പ്പെടെയുള്ള പ്രോത്സാഹനസമ്മാനങ്ങളും നല്‍കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിള്‍ വിവിധ മത്സരങ്ങളും നടത്തും. പരിപാടിയുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും ഈ മാസം അവസാനവാരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഇ.ഹരീന്ദ്രന്‍, വി.നജീഷ്, രഗിന്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: