ന്യൂദല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തിനെതിരെയും രാഹുല്‍ ഗാന്ധിയുടെ ആലിംഗന സംഭവത്തെയും നിശിതമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയെ എങ്ങനെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്യാൻ കഴിയുമെന്ന് ചോദിച്ച മന്ത്രി ഇത്തരം നിലപാടുകൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാകില്ല. പാര്‍ലമെന്റില്‍ പുതിയ ചിപ്കോ സമരമുറയ്ക്കാണ് രാഹുല്‍ തുടക്കമിട്ടതെന്നും അദ്ദേഹം പരിഹാസേന പറഞ്ഞു. ടി.ഡി.പി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. ആന്ധ്രാപ്രദേശിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്കാന് കേന്ദ്രം തയ്യാറാണ്. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന ടി.ഡി.പിയുടെ ആരോപണം തള്ളിയ അദ്ദേഹം ആന്ധ്രാപ്രദേശിന് കേന്ദ്രം വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളോടുള്ള ചുമതലകള്‍ എന്താണെന്ന് കേന്ദ്രസര്‍ക്കാരിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1984ലെ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയവര് തന്നെ ഇത്തരം ആവശ്യവുമായി രംഗത്തെത്തിയെന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: