ന്യൂദല്‍ഹി: കേന്ദ്രം ശക്തമായ താക്കീത് നല്‍കിയതോടെ മെസേജ് ഫോവേര്ഡിംഗ് സമ്പ്രദായം അഞ്ചുപേരിലേക്ക് ഒതുക്കി വാട്ട്സ് ആപ്പ്. ഇന്നലെയാണ് ഇത് നടപ്പാക്കിയത്. വാട്ട്സ് ആപ്പിലൂടെ പരത്തുന്ന വ്യാജവാര്‍ത്തകളും കിംവദന്തികളും കലാപമുണ്ടാക്കുന്നുവെന്ന വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രം താക്കീത് നല്‍കിയത്.
മറ്റേത് രാജ്യത്തേക്കാളും ആളുകള്‍ മെസേജുകളും ഫോട്ടോകളും ഫോര്‍വേര്‍ഡ് ചെയ്യുന്നത് ഇന്ത്യയിലാണ്. പരിക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ മെസേജ് ഫോര്‍വേര്‍ഡിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മെസേജുകള്‍ കൂട്ടത്തോടെ അയയ്ക്കുന്നത് പരിമിതപ്പെടുത്തുന്നതും ആലോചനയിലാണെന്ന് വാട്ട്സ് ആപ്പ് അധികൃതര്‍ പറഞ്ഞു. മീഡിയ മെസേജിനു സമീപമുള്ള ക്വിക്ക് ഫോര്‍വേര്‍ഡ് ബട്ടണും ഒഴിവാക്കും.
വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വാട്ട്സ് ആപ്പിനോട് രണ്ടാമതും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് കര്‍ണാടക. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലായി 31 ഓളം പേരാണ് ആള്ക്കൂട്ടക്കൊലപാതങ്ങളില് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: